വാഷിംഗ്ടണ്‍: അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങള്‍ കാര്യമായ സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ട്. റഷ്യയും ഇറാനും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തേയും സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിലെ ക്യാമ്ബെയിനുകളെ സ്വാധീനിക്കാന്‍ ശ്രമം നടന്നെന്നു തന്നെയാണ് റിപ്പോര്‍്ട്ടില്‍ പറയുന്നത്. റഷ്യ ട്രംപിനെ പിന്തുണച്ചും ഇറാന് ട്രംപിനെ താഴെയിറക്കാനും കാര്യമായ പരിശ്രമം നടത്തിയെന്നാണ് കണ്ടെത്തല്‍.
എന്നാല്‍ നേരിട്ട് വിദേശികളല്ല കാര്യങ്ങള്‍ ചെയ്തതെന്നും അമേരിക്കന്‍ ജനതയിലെ സ്വാധീനം ഉപയോഗിച്ചാണ് തന്ത്രങ്ങള്‍ മെനഞ്ഞതെന്നുമാണ് റിപ്പോര്‍ട്ട്. റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ റഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ട്രംപിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി പരിശ്രമിച്ചത്. എന്നാല്‍ ഇവരുടെ തന്ത്രം സൈബര്‍ മേഖലയെ ഉപയോഗിക്കാതെയായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇറാന് പ്രയോഗിച്ചത് മറ്റൊരു തന്ത്രമായിരുന്നു. ട്രംപിനെ താഴെയിറക്കാനായി ഇറാനെതിരെ ട്രംപിന്റെ പരാമര്‍ശങ്ങള്‍ ജനങ്ങളിലേയ്ക്ക് വേണ്ടപോലെ എത്താതിരിക്കാനായിരുന്നു ശ്രമം. ഇതിനായി സമൂഹ മാദ്ധ്യമങ്ങളെ സ്വാധീനി ക്കാനാണ് ഇറാന് ശ്രമിച്ചത്. ഇറാന് ആത്മീയ നേതാവ് അലി ഖമേനിയുടെ നിര്‍ദ്ദേശപ്രകാരം ഇറാന് രഹസ്യാന്വേഷണ വിഭാഗമാണ് കാര്യങ്ങള്‍ നടപ്പിലാക്കിയത്.
ട്രംപ് പ്രസിഡന്റായി തുടരുന്ന അവസാന ഘട്ടത്തിലാണ് റിപ്പോര്‍ട്ട് തയ്യാറായത്. എന്നാല്‍ ഫയല്‍ ട്രംപിന്റെ കയ്യിലെത്തിയില്ല. തുടര്‍ന്ന് ജോ ബൈഡന് പ്രസിഡന്റായി രണ്ടു മാസത്തിന് ശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഫയല്‍ തുറന്നത്.